Wednesday, 16 October 2019

41st FILM CRITICS AWARDS NITE 2018-Kayamkulam

കായംകുളത്തെ താരരാവ്
2019 ഒകേ്ടാബര്‍ 16.. കായംകുളത്തെ അക്ഷരാര്‍ത്ഥത്തില്‍ താരാപഥമാക്കിത്തീര്‍ത്ത രാവായിരുന്നു അത്. 41-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ ഫിലിം അവാര്‍ഡ്‌സ് വിതരണത്തിന് ഗോകുലം മൈതാനിയിലെ വിശാലമായ കമാനവും പന്തലും സാക്ഷ്യമാക്കി ആയിരങ്ങള്‍ തടിച്ചു കൂടിയ രാവില്‍ വെള്ളിത്തിരയിലെ താരങ്ങള്‍ അവര്‍ക്കൊപ്പം കൈകോര്‍ത്തു. അവരെ അഭിസംബോധന ചെയ്തു. ആടിയും പാടിയും അവരെ കൈയിലെടുത്തു.
അവാര്‍ഡ് നിശ വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍.കരുണ്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ.ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ് പ്രസംഗിച്ചു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങളായ ട്രഷറര്‍ ബാലന്‍ തിരുമല, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം അഡ്വ.പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍ എന്നിവരെ ആദരിച്ചു. ആളൊരുക്കത്തിന്റെ പേരില്‍ ഫിലിം ക്രിട്ടിക്‌സ് റൂബി ജൂബിലി പുരസ്‌കാരം നേടിയ നടന്‍ ഇന്ദ്രന്‍സ് സംവിധായകന്‍ ജയരാജില്‍ നിന്ന് ബഹുമതി  ഏറ്റുവാങ്ങി.
മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ സന്ദീപ് സേനനും അനില്‍ സേവ്യറും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള ബഹുമതി ഭയാനകത്തിനു വേണ്ടി ജയരാജ് ഷാജി എന്‍ കരുണില്‍ നിന്നേറ്റുവാങ്ങി. മായാനദി, തരംഗം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച പുതുമുഖനടനുള്ള അവാര്‍ഡ് ടൊവിനോ തോമസ് ഗോകുലം ഗോപാലനില്‍ നിന്ന് ഏറ്റുവാങ്ങി.
ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സംവിധായകന്‍ ബാലു കിരിയത്തിന് ഷാജി എന്‍ കരുണ്‍ സമ്മാനിച്ചു.
2016 ലെ മികച്ച ഗ്രന്ഥത്തിനുള്ള മണ്ണാറക്കയം അവാര്‍ഡ് നേടി എം.ഡി.മനോജ്, 2017ലെ മികച്ച ഗ്രന്ഥത്തിനുള്ള ബഹുമതി നേടിയ ഡോ.അരവിന്ദന്‍ വല്ലച്ചിറ 2016ലെ ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡും 2016ലെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡു്ം നേടിയ രാകേഷ് ആര്‍.നാഥ് എന്നിവരും ഷാജി എന്‍ കരുണില്‍ നിന്ന് അവാര്‍ഡുകളേറ്റുവാങ്ങി.
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: വി.സി.അഭിലാഷ്(ചിത്രം:ആളൊരുക്കം), മികച്ചതിരക്കഥാകൃത്ത് :  സജീവ് പാഴൂര്‍ (ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും),മികച്ച ഗാനരചയിതാവ് :  ഡോ.എം.ജി.സദാശിവന്‍ (ചിത്രം: എന്റെ പ്രിയതമന്),മികച്ച സംഗീത സംവിധാനം : 4 മ്യൂസിക്സ് (ചിത്രം: മീസാന്‍, സദൃശ്യവാക്യം 24:29),, ചിത്രം: കിണര്‍),മികച്ച ഛായാഗ്രാഹകന്‍ : നിഖില്‍ എസ്.പ്രവീണ്‍ (ചിത്രം ഭയാനകം),മികച്ച ചിത്രസന്നിവേശകന്‍ : അയൂബ് ഖാന്‍ (ചിത്രം: ലക്ഷ്യം),മികച്ച ശബ്ദലേഖകന്‍ : രംഗനാഥ് രവി (ചിത്രം: നവല്‍ എന്ന ജുവല്‍),മികച്ച കലാസംവിധായകന്‍ : മായാശിവ (ചിത്രം: ഥന്‍)
മികച്ച മേക്കപ്പ്മാന്‍ : എന്‍.ജി. റോഷന്‍ (ചിത്രം: നവല്‍ എന്ന ജുവല്‍),മികച്ച വസ്ത്രാലങ്കാരം : എസ്.കെ.സതീഷ് (ചിത്രം: നവല്‍ എന്ന ജുവല്‍),
മികച്ച നവാഗത പ്രതിഭ : ശ്രീകാന്ത് മേനോന്‍ (ചിത്രം : ആളൊരുക്കം),
മികച്ച ജനപ്രിയസിനിമ : മുളകുപാടം ഫിലിംസ്( രാമലീല),
ബാലചിത്രം : ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ (സംവിധാനം : വിജയകൃഷ്ണന്‍)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
കിണര്‍ (സംവിധാനം എം.എ.നിഷാദ്) നടിഛ ഷീലു ഏബ്രഹാം(സദൃശ്യവാക്യം) തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
തട്ടത്തിന്‍ മറയത്തിലൂടെ മലയാളിയുടെ ഇഷ്ടനായികയായിത്തീര്‍ന്ന ഇഷ തല്‍വാര്‍, വിമാനത്തിലൂടെ പ്രശസ്തയായ കലാതിലകം ദുര്‍ഗാ കൃഷ്ണ, അഡാര്‍ ലവ് നായിക നൂറിന്‍ ഷെറിഫ് തുടങ്ങിയവരുടെ നൃത്തം യുവതലമുറയുടെ ഹരമായ ഹരിശങ്കറിന്റെ ഗാനങ്ങള്‍ എല്ലാമായി അവിസ്മരണീയരാവായി മാറി ഈ സായാഹ്‌നം






























































Wednesday, 9 October 2019

ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം അവാര്‍ഡ് പ്രഖ്യാപിച്ചു


തിരുവനന്തപുരം- മികച്ച ചലച്ചിത്രഗ്രന്ഥത്തഷന്റെ മണ്ണാറക്കയം ബേബി അവാര്‍ഡ് പ്രഖ്യാപിച്ചു. രാജേഷ് കെ.എരുമേലിയുടെ ഉടയുന്ന താരശരീരങ്ങള്‍ കുതറുന്ന കറുത്ത ശരീരങ്ങള്‍ എന്ന രചന മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. അനില്‍ കെ.നമ്പ്യാര്‍ എഴുതിയ ദേവപ്രഭയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കും.
ബ്‌ളെയ്‌സ് ജോണി രചിച്ച തിരപ്പടത്തിലെ ജാതിശേഷിപ്പുകള്‍ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും, സുനില്‍ സി.ഇ.യുടെ കഥയുടെ ദൃശ്യസാധ്യതകള്‍, വി.ജോസുകുട്ടിയുടെ സിനിമയിലെ ലെനിനിസം എന്നിവ പ്രത്യേക ജൂറി പരാമര്‍ശവും നേടി.
പ്രൊഫ. ജോര്‍ജ്ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ്, എ.ചന്ദ്രശേഖര്‍, പ്രൊഫ.ജോസഫ് മാത്യു പാലാ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ചലച്ചിത്രഗ്രന്ഥം തെരഞ്ഞെടുത്തത്.
പ്രൊഫ.വിശ്വമംഗലം സുന്ദരേശന്‍, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ എന്നിവരാണ് ലേഖനജൂറിയംഗങ്ങള്‍.

Saturday, 4 May 2019

ഫിലിം ക്രിട്ടികസ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു



തിരുവ
നന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോ സിയേഷന്‍ മണ്ണാറക്കയം ബേബി രചനാ അവാര്‍ഡിന് ചലച്ചിത്ര ഗ്രന്ഥങ്ങങളും സിനിമാ ലേഖനങ്ങളും ക്ഷണിച്ചു. 2018ല്‍ പ്രസിദ്ധീക രിച്ച പുസ്ത കങ്ങളും ലേഖന ങ്ങളുമാണ് അവാര്‍ഡിന് പരിഗ ണിക്കുക. ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തി പത്രവു ടങ്ങുന്ന അവാര്‍ഡിന് പൂരിപ്പിച്ച അപേക്ഷ യോടൊപ്പം പുസ്തക ങ്ങളുടെയും ലേഖന  ങ്ങളുടെയും നാലു കോപ്പി വീതം പ്രസിഡന്റ്, കേരള ഫിലിം ക്രിട്ടിക്സ് അസോസി യേഷന്‍, സുദര്‍ശന, നാലാഞ്ചിറ, തിരുവന ന്തപുരം 15 ഫോണ്‍ 9447521162 എന്ന വിലാസ ത്തില്‍ ജൂണ്‍ 15 നകം കിട്ടത്തക്ക വിധം അയ യ്ക്കണം. പുസ്തകത്തിന് 500 രൂപയുടെയും ലേഖനത്തിന് 300 രൂപയുടെയും കേരള ക്രിട്ടിക്സ് അസോസിയേഷന്റെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന ഡിഡിയടക്കം വേണം അപേക്ഷിക്കാന്‍. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും keralafilmcritics@gmail.comഎന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9846478093
തേക്കിന്‍കാട് ജോസഫ്
ജനറല്‍ സെക്രട്ടറി

Sunday, 7 April 2019

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2018 : മികച്ച ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍, മോഹന്‍ലാല്‍ മികച്ച നടന്‍. നിമിഷ സജയന്‍, അനുശ്രീ നടി ഷാജി എന്‍ കരുണ്‍ സംവിധായകന്‍

    തിരുവനന്തപുരം: മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ 2018 ലെ മികച്ച സിനിമയ്ക്കുള്ള 42-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി. ഷാജി എന്‍ കരുണ്‍ ആണു മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.
ഷീലയ്ക്ക് ചലച്ചിത്രരത്‌നം
 സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും.
 ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി.ശ്രീകുമാര്‍, നടന്‍ ലാലു അലക്‌സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്കു സമ്മാനിക്കും..
 
മറ്റ് അവാര്‍ഡുകള്‍
മികച്ച ചിത്രത്തിന്റെ സംവിധായകന്‍ : മധുപാല്‍
മികച്ച രണ്ടാമത്തെ ചിത്രം : ജോസഫ്
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം.പത്മകുമാര്‍ (ചിത്രം: ജോസഫ്)
മികച്ച രണ്ടാമത്തെ നടന്‍ : ജോജു ജോര്‍ജ്ജ് (ചിത്രം : ജോസഫ്)
മികച്ച രണ്ടാമത്തെ നടി : ഇനിയ (ചിത്രം:പരോള്‍, പെങ്ങളില)
മികച്ച ബാലതാരം :  മാസ്റ്റര്‍ റിതുന്‍ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം),  ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)
മികച്ച തിരക്കഥാകൃത്ത് :  മുബി ഹഖ് (ചിത്രം : ഖലീഫ)
മികച്ച ഗാനരചയിതാവ് :  രാജീവ് ആലുങ്കല്‍ (ചിത്രം: മരുഭൂമികള്‍, ആനക്കള്ളന്‍)
മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( ചിത്രം : തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കോട്ടുകാപ്പള്ളി (ഓള്)
മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം: ജീവിതം എന്നും..., ചിത്രം: പെന്‍ മസാല)
മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഗാനം: ഈ യാത്ര..., ചിത്രം: ഈ മഴനിലാവില്‍)
മികച്ച ഛായാഗ്രാഹകന്‍ : സാബു ജയിംസ് (ചിത്രം: മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍)
മികച്ച ചിത്രസന്നിവേശകന്‍ : ശ്രീകര്‍ പ്രസാദ് (ചിത്രം: ഓള്)
മികച്ച ശബ്ദലേഖകന്‍ : ഹരികുമാര്‍ ( ചിത്രം : ഒരു കുപ്രസിദ്ധ പയ്യന്‍)
മികച്ച കലാസംവിധായകന്‍ : ഷെബീറലി (ചിത്രം: സൈലന്‍സര്‍, പെങ്ങളില)
മികച്ച മേക്കപ്പ്മാന്‍ :  റോയി പല്ലിശ്ശേരി ( ചിത്രം: ഖലീഫ, മരുഭൂമികള്‍)
മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രന്‍സ് ജയന്‍ (ചിത്രം: ഓള്, അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച നവാഗത പ്രതിഭ : പ്രണവ് മോഹന്‍ലാല്‍ (ചിത്രം : ആദി)
                          : ഓഡ്രി മിറിയം (ചിത്രം: ഓര്‍മ്മ)
മികച്ച നവാഗത സംവിധായകന്‍ : ഉടുപ്പ് ( സംവിധാനം : അനില്‍ മുഖത്തല)
മികച്ച ബാലചിത്രം : അങ്ങു ദൂരേ ഒരു ദേശത്ത് ( സംവിധാനം : ജോഷി മാത്യു)
മികച്ച പരിസ്ഥിതി ചിത്രം: സമക്ഷം (സംവിധാനം : അജു കെ.നാരായണന്‍, അന്‍വര്‍ അബ്ദുള്ള)
മികച്ച റോഡ്മൂവി : ദ ഗ്രെയ്റ്റ് ഇന്ത്യന്‍ റോഡ് മൂവി (സംവിധാനം : സോഹന്‍ലാല്‍)
അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :
                                                    1. എം.എ.നിഷാദ് (ചിത്രം : വാക്ക്)
                                                    2. ആത്മീയ രാജന്‍ (ജോസഫ്, നാമം)
                                                    3. മാസ്റ്റര്‍ മിഥുന്‍ (ചിത്രം : പച്ച)
സംവിധാന മികവിനുള്ള പ്രത്യേക പുരസ്‌കാരം :
                                                    1. സുരേഷ് തിരുവല്ല (ചിത്രം : ഓര്‍മ്മ)
                                                    2. വിജീഷ് മണി (ചിത്രം : പുഴയമ്മ)
സാമൂഹികപ്രസക്തിയുള്ള ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
                                                   : പെന്‍ മസാല ( സംവിധാനം : സുനീഷ് നീണ്ടൂര്‍)
മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം
                                                   : പ്രൊഫ. സതീഷ് പോള്‍ (ചിത്രം : കാറ്റു വിതച്ചവര്‍)
    മൊത്തം 33 ചിത്രങ്ങളാണ് ഇത്തവണ സമര്‍പ്പിക്കപ്പെട്ടത്. അപേക്ഷിച്ച ചിത്രങ്ങള്‍ മുഴുവനും ക്രിട്ടിക്സ് ജൂറി ഏഴു ദിവസമായി തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമിയുടെ മിനി തീയറ്ററില്‍സ്‌ക്രീന്‍ ചെയ്താണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ചിത്രങ്ങള്‍ വരുത്തി ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്.
    വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. ജോര്‍്ജ് ഓണക്കൂര്‍, വൈസ് പ്രസിഡന്റ് അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, ട്രഷറര്‍ ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,മുരളി കോട്ടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.